Thursday, December 23, 2010

വായനാമുറി 3

എന്‍റെ ശവപ്പെട്ടിചുമക്കുന്നവരോട്

എ അയ്യപ്പന്‍


 

വായനാമുറി 2

പാലൈസ് 
മോഹനകൃഷ്ണന്‍ കാലടി


 

വായനാമുറി 1


കവി: റഫീക്ക്‌ അഹമ്മദ്‌
മാതൃഭൂമി വാരിക: 14-ഫെബ്രുവരി-2010

Monday, December 13, 2010

തെരുവുതെണ്ടി


മലയാളത്തിന്റെ പ്രിയ കവി അയ്യപ്പനെ വായിക്കുമ്പോള്‍..
( ഈ വരികള്‍ക്കിടയില്‍ എന്റെ അഭിപ്രായങ്ങള്‍ അപ്രസക്തം )


എഴുത്താണി വിരലുകള്‍ ചോദിക്കരുത് 
ഇടത്തേ നെഞ്ചു ചോദിക്കരുത് 
പുലിയെ വേണമെങ്കില്‍ കൊണ്ട് പോ 
എന്റെ ആടിനെ ബലിക്കു ചോദിക്കരുത്.
( കുറ്റപത്രങ്ങള്‍) 
ഞാന്‍ ബലിയാടായി തുടരുക തന്നെ ചെയ്യും 
മറ്റാരെങ്കിലും അതാവേണ്ടിയിരിക്കെ 
( ബലിക്കുറിപ്പുകള്‍ )
കാറപകടത്തില്‍ പെട്ടുമരിച്ച
വഴിയാത്രക്കരന്റെ ചോരയില്‍ ചവുട്ടി   ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്‍റെ പോക്കറ്റില്‍ നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്‍റെ കണ്ണ്
ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്‍റെ കുട്ടികള്‍;വിശപ്പ്‌ എന്ന നോക്കുകുത്തികള്‍
ഇന്നത്താഴം ഇതുകൊണ്ടാവാം.. (അത്താഴം)
"വിശപ്പുള്ളവന്‍ ചെരുപ്പു തിന്നുന്നത് കണ്ടു
ചിരിച്ചവനാണ് ഞാന്‍
അന്നത്തെ കോമാളിത്തമോര്‍ത്ത്
ഇന്ന് ഞാന്‍ കരയുന്നു
കൊടും ശൈത്യത്തില്‍
അന്ധകാരത്തിന് പുതപ്പാക്കിയവനെ കാണാതെ
ചൂടുള്ള മുറിയില്‍ പ്രകാശത്തില്‍ ഉറങ്ങിയവന്‍
ഇന്ന്
മഞ്ഞു കാലത്ത്
അവനെയോര്‍ത്ത്
ഞാന്‍ പുതപ്പില്ലാതെ പൊള്ളുന്നു"
ഇടവപ്പാതിയില്‍  അവന്റെ 
കാലബോധം നഷ്ടപ്പെട്ടു
പള്ളിയിലെ കൂട്ടമണി 
അവനെ എണ്ണം തെറ്റിച്ചു 
(സ്വത്വം) 
ഒരു ഫാസിസ്ടിന്റെ വീട്ടു മുറ്റത്തു
കള്ളിമുള്‍ ചെടികള്‍ വളര്‍ത്താറില്ല
എന്തെന്നാല്‍
ഉള്ളില്‍ നിന്നും ഒരിക്കലുമ യാള്‍ക്ക്
പറിച്ചെടുക്കാന്‍ കഴിയില്ല.
( ഒരു മാംസഭുക്കിന്റെ ദിനാന്തം )
തണുത്ത സൂര്യനെ കോരിക്കുടിക്കാംനിഴല്‍ തടാകത്തിന്റെ നെഞ്ചില്‍ നിന്നും
കറുത്ത സ്വപ്നത്തിലുദിക്കുന്ന     സൂര്യന്‍
കാനയിലുദിക്കുന്ന സൂര്യന്‍
ഒരു നാള്‍ കാനകള്‍ വറ്റി
നിഴല്‍ തടാകങ്ങള്‍ വറ്റി
ഒടുവിലെന്‍ ശിരസ്സ്‌ ഞാനുയര്‍ത്തിപ്പിടിക്കുന്നു
ഉരുകിത്തിളക്കുന്നു സൂര്യന്‍--
  (കാനയിലെ സൂര്യന്‍)
അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ് 
വേടന്റെ കൂര കഴിഞ്ഞ് 
റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർകൊതിയോടെ
ഒരു മരവും മറ തന്നില്ല 
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി
( പല്ല് ) 
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ
സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ അത്മതത്വം
പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണ് മൂടുന്നതിനു മുന്പ്
ഹൃദയത്തില്‍ നിന്നു
ആ പൂവ് പറിക്കണം.
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം..
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം.
മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലയിരിക്കും.
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ-
അതു മൃതിയിലേക്കു വലിച്ചെടുക്കും.
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും.
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്‌.
 (എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്)

Sunday, December 12, 2010

മഴ




"മഴയത്തു നടക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു 
കാരണം അപ്പോള്‍ എന്‍റെ കണ്ണുനീര്‍ ആരും തിരിച്ചറിയില്ലല്ലോ..!"
ചാര്‍ളി ചാപ്ലിന്‍


Friday, December 10, 2010

ആരിരാരാരിരോ




"What is your favorite dish, grand dad?"
"All of them, my son. It's a great sin to say this is good and that is bad."
"Why? Can't we make a choice?"
"No, of course we can't."
"Why not?"
"Because there are people who are hungry." 
                                          Zorba the Greek, Nikos Kazantzakis
                                                                                                                    
 ലോകത്ത് അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍.അഞ്ചു വയസിനു താഴെയുള്ള 2.35 മില്യന്‍ കുട്ടികളാണ് 2005ല്‍ ഇന്ത്യയില്‍ മരിച്ചത്. ലോകത്ത് സംഭവിച്ച ശിശുമരണങ്ങളില്‍ 20 ശതമാനം വരും. പോഷകാഹാര ക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ആഫ്രിക്കയെക്കാള്‍ അധികമാണ് ഇന്ത്യയില്‍ . ശിശു മരണത്തിന് ഇത് നേരിട്ട് കാരണമാവുന്നില്ലെങ്കിലും രോഗ പ്രതിരോധ ശേഷി കുറയുവാനും രോഗങ്ങള്‍ക്ക്‌ എളുപ്പം വശംവദരാവുവാനും പോഷകാഹാര കുറവ് കാരണമാവുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. യൂണിസെഫ്‌ കണക്കുകള്‍ പ്രകാരം ലോകത്ത്‌ പോഷകാഹാര കുറവ്‌ അനുഭവിക്കുന്ന കുട്ടികളില്‍ മൂന്നില്‍ ഒന്ന് ഇന്ത്യക്കാരനാണ്.

യു.എന്‍.ഡി.പി പ്രതിനിധി പാട്രിക് കോര്‍ ബിസോട്ട് പുറത്തിറക്കിയ ലോകത്തെ 169 രാജ്യങ്ങളിലെ മനുഷ്യവികസന സൂചികാ റിപ്പോര്‍ട്ടില്‍ ഇന്ത്യ 119-ാം സ്ഥാനത്താണ്


അതേ സമയം കേരളം മാതൃ-ശിശു ആരോഗ്യപരിപാലനത്തില്‍ മാതൃകാപരമായ പുരോഗതി കൈവരിച്ചെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യവികസന സൂചിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രോഗപ്രതിരോധം, മുലയൂട്ടല്‍, കുട്ടികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കല്‍, നിര്‍ജലീകരണം തടയല്‍ എന്നിവയില്‍ കേരളം മുന്നിലാണ്.
എങ്കിലും നമുക്കും ചുറ്റും ഇപ്പോഴും ഉണ്ടെന്നോ ?
എച്ചില്‍ പാത്രങ്ങളില്‍ ആഹാരം തേടുന്നവര്‍..!
സുഭിക്ഷമായ ഊണും കഴിഞ്ഞു ഏമ്പക്കവും വിട്ടു ഹോട്ടലില്‍ നിന്നു ഇറങ്ങി വരുമ്പോള്‍ പിച്ചക്കാശിനു കൈ നീട്ടുന്നവര്‍.. ശല്യങ്ങള്‍...!
അവര്‍ക്ക് ഭക്ഷണം വാങ്ങി കൊടുക്കാന്‍ പാടില്ല കേട്ടോ...
അതൊന്നും കണ്ടില്ലെന്നു നടിച്ചാല്‍ മതി,(അതല്ലെങ്കില്‍ അവജ്ഞയോടെ ഒരു നോട്ടം മതി , തനിയെ പൊയ്ക്കൊള്ളും )
കാരണം ബാല ഭിക്ഷാടനം നിയമം മൂലം നിരോധിച്ചിരിക്കുന്നു...