Saturday, November 26, 2011

കൊല്ലേണ്ടതെങ്ങിനെ ?


സമയം തെറ്റിവന്ന ഒരു സ്പെഷ്യല്‍ ട്രെയിനില്‍ സൈഡ്  സീറ്റ് കിട്ടിയതിന്റെ  അഹങ്കാരത്തില്‍  ഇരിക്കുകയായിരുന്നു ഞാന്‍. ( വീട്ടിലേക്കുള്ള യാത്രകളില്‍ ആദ്യമായി ഇരിക്കാന്‍ പറ്റുന്നത്  അന്നായിരുന്നു..!). ട്രെയിന്‍ സേലം സ്റ്റേഷനില്‍ നിന്നു വിടാന്‍ തുടങ്ങുന്ന സമയത്താണ്  അവര്‍ കയറി വന്നത് . ഒരു വൃദ്ധയും അവരുടെ മകളും കൂടെയൊരു മധ്യവയസ്കനും  .
കയറിയയുടനെ മകള്‍ ഒറ്റക്കുള്ള  സൈഡ് സീറ്റില്‍ സ്ഥാനം പിടിച്ചു. അമ്മയ്ക്കതിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.അമ്മ മകളെ നിര്‍ബന്ധിക്കാന്‍ തുടങ്ങി 
" അങ്കെ വേണാ കണ്ണേ ,അമ്മാ കൂടെ വാ.."
മകള്‍ കേട്ട ഭാവമില്ല. ഒടുവില്‍ അമ്മയും മധ്യവയസ്കനും കൂടെ മകളെ നിര്‍ബന്ധിച്ചു അവിടെ നിന്നെഴുന്നേല്‍പ്പിച്ചു. ഉടനെ തന്നെ ആ സീറ്റില്‍ മറ്റൊരാള്‍ കയറിയിരിക്കുകയും ചെയ്തു... അവര്‍ രണ്ടു പേരും എന്റെ അടുത്തേക്ക് വന്നു   എന്റെ മുഖത്തേക്കും എനിക്കെതിരെയുള്ള ഒഴിഞ്ഞ സീറ്റിലേക്കും അവര്‍ മാറി മാറി നോക്കാന്‍ തുടങ്ങി. നോട്ടത്തിന്റെ അര്‍ത്ഥം ഗ്രഹിച്ച ഞാന്‍ ,വെറുതെ വഴക്കുണ്ടാക്കേണ്ട എന്ന് കരുതി എഴുന്നേറ്റു മാറിയിരുന്നു.
( എന്റെ വിലപ്പെട്ട സീറ്റ്‌ , എല്ലാം തുലച്ചു, നാശങ്ങള്‍ ....!)
ട്രെയിന്‍ സ്റേഷന്‍ വിട്ടു . മധ്യ വയസ്കന്‍ ഇറങ്ങിപ്പോയി..

ട്രെയിന്‍ നീങ്ങിതുടങ്ങിയപ്പോഴാണ് ഞാന്‍ എന്റെ ശത്രുക്കളെ ശരിക്കും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ട്രെയിനിന്റെ ജനാലയിലൂടെ കാഴ്ചകള്‍ കണ്ടിരിക്കുകയാണ് മകള്‍. ഏകദേശം മുപ്പതു വയസ്സ് പ്രായം വരും... അമ്മക്ക് വയസ്സായി. തലമുടിയില്‍ വെള്ളിരേഖകള്‍.  വൈദ്യുത വിളക്കുകള്‍ കൊണ്ടലങ്കരിച്ച ഒരു കെട്ടിടം ജനാലയിലൂടെ കണ്ടപ്പോള്‍ മകള്‍ സന്തോഷം കൊണ്ടു കൈകൊട്ടി ചിരിക്കുവാന്‍ തുടങ്ങി ... സന്തോഷം അടക്കാനാവുന്നില്ല.
ഞങ്ങള്‍ മറ്റു യാത്രക്കാര്‍ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോള്‍  അമ്മ മകളുടെ  കൈകള്‍ കൂട്ടിപ്പിടിക്കുവാന്‍ ശ്രമിച്ചു. അവള്‍ സമ്മതിക്കുന്നില്ല.
"അവള്‍ക്കു എതുവും തെരിയാത് , ചിന്ന കൊളന്തൈ മാതിരി.. " അമ്മയുടെ കണ്ണുകളില്‍ ക്ഷമാപണം, നിസ്സഹായത ...
ഞങ്ങള്‍ എല്ലാവരും മുഖം തിരിച്ചു ... മകള്‍ അപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരുന്നു...

"എനക്കും മിച്ചര്‍ വേണംമാ" എന്റടുത്തിരുന്ന ബാങ്ക് ക്ലെര്‍ക്കിന്റെ കയ്യിലിരുന്ന " ലയ്സ്" പാക്കറ്റില്‍ നോക്കി അവള്‍ പറഞ്ഞു..
"ഉനക്ക് നാന്‍ ബിരിയാണി വാങ്ങിത്തെരാം കണ്ണേ, മിച്ചര്‍ വേണ്ട ..."  അവള്‍ അനുസ്സരണയുള്ള കുട്ടിയായി പിന്നെയും കാഴ്ചകള്‍ കണ്ടു കൊണ്ടിരുന്നു. ജനലിലൂടെ വന്ന ചെറുകാറ്റിന്റെ താരാട്ടില്‍ അവള്‍ പതിയെ ഉറങ്ങാന്‍ തുടങ്ങി.
അവരെ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നു  എന്നത് കണ്ടിട്ടാവണം അമ്മ അവരുടെ സഞ്ചിയില്‍ നിന്നു ടിക്കെറ്റെടുത്ത്  എന്റെ നേരെ നീട്ടിയിട്ട്‌ ചോദിച്ചു
" സര്‍, ഇന്ത ടിക്കറ്റില്‍ പാലക്കാട് വരെ പോകമുടിയുമാ ?"
പാലക്കാട്ടെക്കാണോ പോകുന്നത് ..?
അപ്പടിയെതുവുമില്ല സാര്‍ , അങ്കെ പാലക്കാട് പോയാല്‍ എതാവത് വേല കിടയ്‌ ക്കുമല്ലേ ?
“......”
“ഇല്ലെയാ സാര്‍ ?” അവരുടെ കണ്ണുകളിലെ പ്രതീക്ഷ തല്ലി ക്കെടുത്തണ്ടാ എന്ന് ഞാന്‍ വിചാരിച്ചു..
സംസാരിക്കാന്‍ ഒരാളെ കിട്ടിയ ആശ്വാസത്തില്‍ അവര്‍ കഥ പറഞ്ഞു തുടങ്ങി.
"എതാവത് ഒരു വേല കിടക്കും സാര്‍. ഇന്ത കുളന്തക്ക് നാന്‍ മട്ടും താന്‍...."
"വീട് ?" എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി ഞാന്‍ ചോദിച്ചതാണ് .
ഇനിമേല്‍ അപ്പടി ഒന്ന് കിടയാത് സാര്‍ . ഇവളുടെ അണ്ണന്‍ ഇരുക്ക് . കല്യാണം പണ്രത് വരേയ്ക്കും റൊമ്പ നല്ലായിരുന്തേന്‍.. ആനാല്‍ ഇപ്പൊ ....
ഏക മകനെക്കുറിച്ചുള്ള ഓര്‍മകളില്‍ നീറി കുറച്ചു നേരം അവര്‍ മിണ്ടാതെയിരുന്നു.. 
കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവരറിയുന്നില്ല എന്ന് തോന്നുന്നു....
ഇടയ്ക്കു ട്രയിനിലെ വില്പനക്കാരുടെ പക്കല്‍ നിന്ന് ബിരിയാണി വാങ്ങി അവര്‍ മകള്‍ക്ക് വായില്‍ വച്ച് കൊടുത്തു...
“അമ്മാ...നമ്മ എങ്കെ പോണമ്മാ ? ”
“പാലക്കാട് കണ്ണേ ... നീ സാപ്പിട്..”
മകള്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങി.. അമ്മയ്ക്കും നല്ല ക്ഷീണമുണ്ടെന്നു തോന്നി. തന്റെ കാലുകള്‍ രണ്ടും കൊണ്ട് മകളുടെ മേല്‍ ചങ്ങലപ്പൂട്ടിടുന്ന പോലെ സുരക്ഷിതമാക്കി അവരും ഉറങ്ങാനുള്ള ശ്രമത്തിലാണ്...
“സാര്‍ , പാലക്കാട് ആളുങ്കളെല്ലാം എപ്പടി..?”
“ഇന്ത മാതിരി ഒരു പൊണ്ണിന്.... എനക്ക് ഭയമായിരുക്ക്.....
“ആനാല്‍ വേറെ വഴി കിടയാത്.. അന്കെയിരുന്താലും...”
“എന്നൊട പുള്ളയെ നാന്‍ കൊല സെയ്യണമാ സാര്‍ ...?”
പ്രത്യേകിച്ച് ഒരുത്തരവും പറയാനില്ലാതെ ഞാന്‍ തരിച്ചിരുന്നു..
ഫോണ്‍ റിംഗ് ചെയ്യുന്നു . എന്റെ അമ്മയാണ്...
“നീയെവിടെയെത്തി?”
“ കോയമ്പത്തൂര്‍ കഴിഞ്ഞു ”
“കഴിച്ചോ വല്ലതും ?”
“മ് , കഴിച്ചല്ലോ...”
“ആ ഞാന്‍ ചോറ് വച്ചിട്ടുണ്ട്.”
“അല്ല ഞാന്‍ ക....” 
"ആ നീ വാ" ഞാന്‍ കഴിച്ചിട്ടില്ല എന്നെങ്ങനെയാണോ മനസ്സിലായത് ........?

അവര്‍ പതിയെ മയങ്ങാന്‍ തുടങ്ങിയിരുന്നു... മയക്കത്തിനിടയിലും ട്രെയിന്‍ ഒന്നാടിയുലഞ്ഞാല്‍ അല്ലെങ്കില്‍ എന്തെങ്കിലും ശബ്ദം കേട്ടാല്‍ അവര്‍ ഞെട്ടിയുണരും .... ഉറക്കത്തിലും പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന മകളെ നോക്കി നെടുവീര്‍പ്പിടും...
ഞാനും പതിയെ ഉറങ്ങാന്‍ തുടങ്ങി.

"പാലക്കാട് ജങ്ഷന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു "
അനൌണ്സ് മെന്റ്  കേട്ട് ഞാന്‍ ഉണര്‍ന്നപ്പോഴേക്കും  അവര്‍ ഇറങ്ങിപ്പോയിരുന്നു.
എവിടെപ്പോയന്നറിയില്ല.ആഹ്...!
ഞാന്‍  ട്രെയിന്‍ ഇറങ്ങി നടന്നു. നല്ല വിശപ്പുണ്ട് . 
വീട്ടില്‍  അമ്മ ചോറും വിളമ്പി കാത്തിരിക്കുന്നുണ്ട് . 

**************************************
തലക്കെട്ടിനു സുഗതകുമാരി ടീച്ചറുടെ കവിതയോട് കടപ്പാട് 
കൊല്ലേണ്ടതെങ്ങനെ..
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപിച്ചിടുന്നു..
ഇല്ല, ഭയം വിഷമം ഒന്നുമിവൾക്ക്
തിങ്കൾ തെല്ലിനു തുല്യമൊരു
പുഞ്ചിരിയൊണ്ടു ചുണ്ടിൽ

Sunday, November 13, 2011

യേശ്വാസ്

 ഈ സ്വരം നമ്മള്‍ മലയാളികള്‍ക്ക് ഉച്ഹ്വാസ വായുവാണ്
ഓരോ  മലയാളികളുടെയും  സ്വകാര്യ അഹങ്കാരമാണ്
ഈ ശബ്ദം കേള്‍ക്കാതെ   ഒരു ദിവസം പോലും നമ്മള്‍ തള്ളിനീക്കിയിട്ടില്ല ....

കെ ജെ യേശുദാസ്  എന്ന ചലച്ചിത്ര പിന്നണി ഗായകന്‍ പിറന്നിട്ടു ഇന്നേക്ക് അമ്പതു വര്‍ഷം പിന്നിടുന്നു..
"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന  വാഴുന്ന
മാതൃകാ സ്ഥാനമാണിത്"
എന്ന നാല് വരി പാടി 1961 നവംബര്‍ 14 ന്‌ തുടങ്ങിയ ആ സംഗീത യാത്ര ഇനി ഒരിക്കലും അവസാനിക്കാതിരിക്കട്ടെ എന്നാശിച്ചു പോകുന്നു. കെ. എസ്‌. ആന്റണി സംവിധാനം ചെയ്ത 'കാൽപ്പാടുകൾ' എന്ന ചിത്രത്തിന് വേണ്ടി എം ബി ശ്രീനിവാസന്‍ ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ്‌ നടന്നത്‌. യേശുദാസിന് സിനിമയില്‍ പാടാന്‍ ആദ്യമായി അവസരം നല്‍കിയ ആദ്യകാല നടനും തിരക്കഥാകൃത്തും നിര്‍മാതാവുമായ രാമന്‍ നമ്പിയത്തിന്റെ ഓര്‍മ്മകള്‍ ഓര്‍മയ്ക്കുമേല്‍ സുവര്‍ണ വീണാനാദം...  ഇവിടെ വായിക്കാം 

പാട്ടിന്റെ വഴി

ഇളയ രാജ ആദരിക്കുന്നു
1940 ജനുവരി 10-ന് ഫോർട്ടുകൊച്ചിയിലെ ലത്തീൻ കത്തോലിക്കാ കുടുംബത്തിൽ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും ആലിസ് കുട്ടിയുടെയും  മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. അച്ഛൻ തന്നെയായിരുന്നു ആദ്യ ഗുരു  1958ൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. തൃപ്പൂണിത്തുറ മ്യൂസിക്‌ അക്കാദമിയില്‍ ചേര്‍ന്നു സംഗീതം അഭ്യസിച്ചു . പിന്നെ വെച്ചൂര്‍ ഹരി ഹര സുബ്രമണ്യ അയ്യരുടെ കൂടെ.1960 ൽ ഗാന ഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായ യേശുദാസ് സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാദമിയിൽ ചേർന്നു.പ്രശസ്ത സംഗീതഞ്ജനായ ശെമ്മാങ്കുടി ആയിരുന്നു അന്നു അക്കാദമിയുടെ പ്രിൻസിപ്പൽ.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യത്വം സ്വീകരിച്ചത്  യേശുദാസിന്റെ സംഗീത യാത്രയില്‍ വഴിത്തിരിവായിത്തീര്‍ന്നു .ചെമ്പൈയുടെ മരണം വരെ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായിരുന്നു യേശുദാസ് .

1962 æËdÌáÕøß 15æÜ Äæa ÁÏùßJÞ{ßW ÕÏÜÞV øÞÎÕVÎ §BæÈæÏÝáÄß: ''§Kí çÏÖáÆÞØßæÈ ØíxáÁßçÏÞÏßWÕ‚á µIá. ÈKÞÏß ÉÞ¿áKá. ÍÞÕßÏáU ɇX.""
¥Kí ¥Õøáæ¿ ¦Æc ØÎÞ·ÎÎÞÏßøáKá. çÆÕøÞ¼ÈᢠÕÏÜÞùᢠçºVKí µáFÞçAÞçÏÞ¿í ¥ÍcV@ß‚í çÏÖáÆÞØßÈí ÉÞ¿ÞX ¥ÕØø¢ ÕÞBß æµÞ¿áJá. ÉßKà¿í ÕÏÜÞV ®ÝáÄßÏ ²GáÎßA ·ÞÈB{ßÜᢠÉáøá×ÖÌíÆ¢ çÏÖáÆÞØÞÏßøáKá.

എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തിൽ കാല്പാടുകൾ എന്ന ചിത്രത്തിൽ ആണു ആദ്യം പാടിയതെങ്കിലും ആദ്യം റിലീസ് ചെയ്ത സിനിമ " ശ്രീ കോവിൽ"ആയിരുന്നു. പിന്നീട് മലയാളം , തമിഴ്  , ഹിന്ദി , കന്നഡ , തെലുങ്ക് , ബംഗാളി  , ഗുജറാത്തി , ഒറിയ , മറാത്തി , പഞ്ചാബി സംസ്കൃതം , തുളു , മലയ , റഷ്യന്‍ , അറബി , ലാറ്റിന്‍ ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളില്‍ നാല്പതിനായിരത്തോളം ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. 1970ല്‍  അദ്ദേഹം കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി ( അക്കാദമിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനാണ് യേശുദാസ്) . 

സംഗീത സംവിധായകന് രവീന്ദ്ര ജയിനോട് ഒരിക്കല് ചോദിച്ചു :
അന്ധനായ അദ്ദേഹത്തിന് ദൈവം കാഴ്ച  കൊടുക്കുകയാണെങ്കില്  ആദ്യം എന്ത് കാഴ്ച കാണാന് ആഗ്രഹിക്കുന്നു എന്ന്അപൂര്  സ്വര മാധുര്യത്തിന്റെ ഉടമയായ യേശുദാസിനെ കാണാന് ആഗ്രഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംഗീതത്തെ വെറുമൊരു കരിയര്‍ എന്നതിലുപരിയായി ജീവിത വ്രതമായി കാണുന്നു യേശുദാസ് .കര്‍ണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ആഴത്തിലുള്ള അറിവുനേടിയ അദ്ദേഹം,  തന്റെ പഠനം ഇപ്പോഴും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു എന്ന് തന്നെയാണ് പറയുന്നത്. ഗാനങ്ങള്‍ ആലപിക്കുക മാത്രമല്ല, യേശുദാസ് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുകയും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്
യേശുദാസ്, വയലാര്‍, ദേവരാജന്‍
1971 -ല്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധ സമയത്ത് പ്രധാനമന്ത്രിയുടെ പ്രതിരോധ ഫണ്ടിലേക്ക് ധനശേഖരണാര്‍ത്ഥം അദ്ദേഹം കേരളം ഉടനീളം ഗാനമേളകള്‍ നടത്തി. 1999 നവംബറില്‍ UNESCO അദ്ദേഹത്തിനു സംഗീതത്തിനും സമാധാനത്തിലും ഉണ്ടാക്കിയ നേട്ടങ്ങള്‍ക്കായി അവാര്‍ഡ് സമ്മാനിച്ചു.ഇന്ത്യയുടനീളം നടത്താനുദ്ദേശിക്കുന്ന തീവ്രവാദത്തിനെതിരെയുള്ള സംഗീതയജ്ഞത്തിനു 2009 -ല്‍ തിരുവനന്തപുരത്തു തുടക്കമിട്ടു. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ കവിത കര്‍ക്കരെയാണ് ഈ സംഗീത യാത്രയുടെ ദീപശിഖ തെളിച്ചത്..
എഴുപതാം വയസ്സിലും പതിനേഴുകാരന്റെ ചുറു ചുറുക്കോടെ   തുടര്‍ച്ചയായി മൂന്നേകാല്‍ മണിക്കൂര്‍ നേരം ഇരുപത്തഞ്ചു പാട്ടുകള്‍ പാടി നാദ വിസ്മയം തീര്‍ത്ത വിശേഷം ഇവിടെ വായിക്കാം 


1960 –ല്‍ ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദപരിശോധനയിൽ പങ്കെടുത്തുവെങ്കിലും ശബ്ദം പ്രക്ഷേപണയോഗ്യമല്ല എന്ന കാരണം പറഞ്ഞു നിരസിക്കപ്പെട്ടു. 
 ആകാശവാണി മാത്രമല്ല, ഇന്ത്യയിലെ എല്ലാ റേഡിയോ നിലയങ്ങളും,  യേശുദാസിന്റെ ഗാനങ്ങള്‍ ഇന്ന് ഇടതടവില്ലാതെ പ്രക്ഷേപണം ചെയ്യുന്നു

മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ഏഴു തവണയും  കേരള സര്‍ക്കാരിന്റെ പുരസ്കാരം 24 തവണയും , തമിഴ് നാട് സർക്കാരിന്റേതു   എട്ടു തവണയും  കർണാടക സർക്കാരിന്റേതു അഞ്ചു തവണയും ആന്ധ്രപ്രദേശ് സർക്കാരിന്റേതു ആറു തവണയും പശ്ചിമ ബംഗാൾ സർക്കാരിന്റേതു ഒരു തവണയും ലഭിച്ചിട്ടുണ്ട് . തന്നെ ഇനി പുരസ്കാരത്തിന് പരിഗണിക്കേണ്ടതില്ലെന്നും പുതിയ ഗായകര്‍ക്ക് നല്‍കണം എന്നും അദ്ദേഹം പണ്ട് കേരള സര്‍ക്കാരിനോട് അഭ്യര്‍ത് ഥിച്ചിരുന്നവെങ്കിലും പിന്നീടും പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. 

മണ്ണിലേക്കിറങ്ങി വന്ന ഈ ഗന്ധര്‍വനെ കുറിച്ച് എന്ത് എഴുതിയാലാണ് മതിയാവുക?


 
  • രഘുവംശ സുധാംബുധി ചന്ദ്രശ്രീ എന്ന കീര്‍ത്തനം പട്ടണം സുബ്രഹ്മണ്യ അയ്യർ കദനകുതൂഹലം എന്ന രാഗത്തില്‍ ചിട്ടപ്പെടുത്തിയതാണ്


  • മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നായ ഈ ഗാനം  1960 ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയം എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരന്‍ രചിച്ചതാണ് .സംഗീത സംവിധാനം - ബാബു രാജ് .

  • ÙßwßÏßæÜ Äá¿AµÞÜJí ÄÞXØY ®K ºßdÄJßÈáçÕIß ÉÞ¿ßÏ ×Áí¼æÈ ÉÞÏÞ...  ÖCøÞÍøâ øÞ·çJÞ¿á ØÞÆãÖcÎáU ÌßÜÞÕW ®K øÞ·JßW øÕàdw æ¼ÏíX ¦Ãá ºßGæM¿áJßÏßøßAáKÄí. ÈßVÍÞ·cÕÖÞW ØßÈßÎ È¿K߈. ÉÞGáµ{ᢠùßÜàØí æºÏíÄ߈. ÙßØí èÙÈØí ¥ÌíÆáUÏßæÜ  çÆÕØÍÞÄÜ¢ ..."®K ÐÞØßAW ·ÞÈ¢ ÄÞXØÃßæÜ ¦ ·ÞÈJßæa çdÉøÃÏßW çÏÖáÆÞØí øÕàdwçÈÞ¿á ÉùEá 溇߂ÄÞÃí.