Saturday, March 2, 2013

ചാരം മൂടിയ കനല്‍

 
ഇന്ന് മാര്‍ച്ച് രണ്ട്‌, രാജന്‍റെ ചരമദിനം ആണ്.

നാവടക്കി പണിയെടുക്കുന്നത് എങ്ങനെ ഉല്പാദന ക്ഷമത വര്‍ധിപ്പിക്കും എന്ന് പരീക്ഷിച്ച് അറിഞ്ഞ ഒരു കാലഘട്ടമായി അടിയന്തിരാവസ്ഥയെ  അടയാളപ്പെടുത്തുകയും ശീതീകരിച്ച മാനേജ്‌മെന്റ്‌ ക്ലാസ്‌ മുറികളില്‍  അതോര്‍ത്തു പുളകിതരാവുകയും ചെയ്യുന്ന ഒരു  തലമുറയ്ക്ക്  പരിചിതമല്ലാത്ത അല്ലെങ്കില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒന്നാണ്  രാജന്‍റെ പേര്. ചില മറവികള്‍ കാലം കടന്നുപോകുമ്പോള്‍ തനിയെ സംഭവിക്കുന്നതാണ്. പുതിയ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ചിലപ്പോള്‍ ചില മറവികള്‍ അനിവാര്യവുമാണ്.


അധികാരത്തില്‍ കടിച്ചു തൂങ്ങാനുള്ള ഭരണാധിപന്റെ ആര്‍ത്തിയില്‍ ഇന്ത്യന്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ട നാളുകള്‍ ആയിരുന്നു 1975 ജൂണ്‍ മുതല്‍ പതിനെട്ടു മാസം നീണ്ടു നിന്ന അടിയന്തിരാവസ്ഥ എന്ന് അടിയന്തിരാവസ്ഥയുടെ (ഇപ്പോഴും ജീവിക്കുന്ന) രക്തസാക്ഷികളുടെ ഒരു  തലമുറ രേഖപ്പെടുത്തുന്നു. അടിയന്തരാവസ്ഥ പുതിയതരം പീഡനമുറകളുടെ പരീക്ഷണശാല കൂടിയായിരുന്നു എന്ന് അനുഭവസ്ഥര്‍രേഖപ്പെടുത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ചന്വേഷിച്ച ഷാ കമീഷന്‍ റിപ്പോര്ട്ടില്‍ 1,10,806 പേരെ അറസ്റ്റ്ചെയ്യുകയും പീഡിപ്പിക്കുകയും വിചാരണകൂടാതെ അടിയന്തരാവസ്ഥക്കാലത്ത് തടങ്കലില്വെക്കുകയും ചെയ്തതായി രേഖപ്പെടുത്തുന്നുദല്ഹിയില്മാത്രം 1,50,105 കുടിലുകള്ബുള്ഡോസറിന്റെ പല്ലുകള്പറിച്ചെറിഞ്ഞിട്ടുണ്ടത്രേ.    ആ കാലയളവില്‍ 81,32,209 പേര്അഞ്ചിനപരിപാടിയുടെ പേരില്ഷണ്ഡീകരിക്കപ്പെട്ടിട്ടുണ്ട്.

സ്വേച്ഛാധിപത്യ ഭരണാധികാരത്തില്‍ ചവിട്ടിയരക്കപ്പെട്ട ഒരു തലമുറയുടെ കരുത്തുറ്റ സ്വപ്നങ്ങളുടെയും സ്വാതന്ത്ര്യ ദാഹത്തിന്റെയും പ്രതീകമാണ്   രാജന്‍ .

അടിയന്തരാവസ്ഥക്ക് ഒമ്പതുമാസം മൂപ്പെത്തിയ 1976 മാര്ച്ച് ഒന്നിന് പുലര്ച്ചയാണ് പി. രാജനെ ആര്‍..സി എന്ജിനീയറിങ്കോളജിലെ ഹോസ്റ്റലില്നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയത്. ഗായകനും കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു രാജന്‍ . കായണ്ണ പോലീസ് സ്റ്റേഷനിൽ ഉണ്ടായ നക്സലൈറ്റ്  ആക്ര­­­­­­ത്ത് ആരോ രാജന്‍  എന്ന പേ­ര് വി­ളി­ച്ച­തി­ന് നാ­ടായ നാ­ട്ടി­ലു­ള്ള രാ­­ന്മാ­രെ­യെ­ല്ലാം തേടി നടക്കുകയായിരുന്നു ജയറാം പടിക്കലിന്റെ നേതൃത്വത്തില്‍ ഉള്ള പോലിസ്‌.
 തലേന്ന്ഫെബ്രുവരി 29ന് കോഴിക്കോട് ഫാറൂഖ് കോളജില്‍  ഡി സോണ്കലോത്സവത്തില്‍  പങ്കെടുത്ത് പുലര്ച്ച ഹോസ്റ്റലില്എത്തുമ്പോള്‍  ഒരു നീലവാനില്കാത്തുനില്ക്കുകയായിരുന്നു പൊലീസ്ആദ്യം കൊണ്ടുപോയത് അവസാന വര്ഷ വിദ്യാര്ഥിയായ രാജന്‍  താമസിച്ചിരുന്ന ഡി ഹോസ്റ്റലിലെ 144ാം മുറിയില്‍.  രാജന്റെ ആ മുറിയില്നിന്ന് തെളിവുകളൊന്നും കണ്ടെടുക്കാനാകാതെ, ആ യുവാവിനെ പൊലീസ് വാനില്കയറ്റി ഓടിച്ചുപോവുകയായിരുന്നു.  

(കെ കരുണാകരൻ സന്നിഹിതനായിരുന്ന ചടങ്ങിൽ “ലങ്കാദഹനം” എന്ന ചലച്ചിത്രത്തിലെ ‘കനക സിംഹാസനത്തില്‍ കയറിയിരിക്കും ഇവന്‍..’ എന്ന് തുടങ്ങിയ ഗാനം ആലപിച്ചതിനാണ് രാജനെ അറസ്റ്റ്‌ ചെയ്തു കൊണ്ട് പോയതെന്നും പറയപ്പെടുന്നു.) 
  
തന്‍റെ വിദ്യാര്‍ഥികളെ കാണാതായത് അറിഞ്ഞയുടനെ പ്രിന്‍സിപ്പാള്‍ പ്രഫ. കെ. എം. ബഹാവൂദ്ദീന്‍ രക്ഷിതാക്കള്‍ക്ക് കത്തയച്ചു. രാജന്‍കേസ് കെട്ടിച്ചമച്ച രാഷ്ട്രീയപ്രേരിതമായ  കെട്ടുകഥയല്ലെന്ന്  നീതിപീഠം കണ്ടെത്താന്‍  നിര്‍ണായക തെളിവായത് അദ്ദേഹം അന്നയച്ച രണ്ടു കത്തുകള്‍ ആണ് . ഒരു കത്ത് പ്രമുഖ കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈല്‍ വ്യാപാരസ്ഥാപനമായ പോപ്പുലറിന്റെ പാര്‍ട്ണര്‍മാരിലൊരാളായ പോള്‍ ചാലിയുടെ മകന്‍ ജൊസഫ് ചാലിയുടെ ജീവന്‍ രക്ഷിച്ചു. വ്യാപാരപ്രമുഖനായ  അച്ഛന്  പെട്ടെന്നുതന്നെ  അതിരഹസ്യമായ ആ തടങ്കല്‍ ക്യാമ്പിലെത്താനും പുഷ്പംപോലെ മകനെ രക്ഷപ്പെടുത്താനുമായി.  ക്യാമ്പിന്റെ വിവരം തിരഞ്ഞുപിടിച്ച് ഹതഭാഗ്യനായ രാജന്‍റെ അച്ഛന്‍  ഈച്ചരവാര്യ ര്‍ കക്കയത്ത്  എത്തിയപ്പോഴേക്ക് വൈകിപ്പോയിരുന്നു. രാജന്‍ അതിനു മുമ്പേ കൊല്ലപ്പെട്ടിരുന്നു.  മൃതദേഹം  കക്കയം ഡാമിനടുത്ത് ഉരക്കുഴിയുടെ  തൊട്ടടുത്ത് ആദ്യം കുഴിച്ചിടുകയും പിന്നീട് പെട്രോളൊഴിച്ചു കത്തിച്ച് അവശിഷ്ടം ഉരക്കുഴിയിലെറിഞ്ഞ് തെളിവുകള്‍  നശിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവം ഒരു കെട്ടിച്ചമച്ച ഒരു കഥയാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പോലീസിന്റെ ശ്രമം.ആര്‍.ഇ.സിയില്‍നിന്ന് തങ്ങള്‍ ആരെയും  കസ്റ്റഡിയിലെടുത്തിട്ടില്ലെന്നായിരുന്നു  പൊലീസ് മേധാവികളുടെ നിലപാട്. ഒരു വര്‍ഷംകൂടി കഴിഞ്ഞ്  അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം കേരള ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും അവര്‍ ആ പ്രസ്താവനതന്നെയാണ് ആവര്‍ത്തിച്ചത്. അതില്‍ കക്കയത്ത്‌ അങ്ങനെ ഒരു ക്യാമ്പ്‌ പ്രവര്‍ത്തിച്ചിരുന്നില്ല എന്നായിരുന്നു പറഞ്ഞത്.മകനെ തേടിയുള്ള അന്വേഷണത്തിനിടയില്‍ ഈച്ചരവാര്യര്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല. തന്‍റെ സുഹൃത്ത് കൂടിയായ മുഖ്യമന്ത്രി അച്യുതമേനോന്‍ പോലും തന്നെ സഹായിക്കാന്‍ കൂടെ നിന്നില്ല എന്ന് ഈച്ചര വാര്യര്‍ തന്‍റെ ആത്മകഥയില്‍ ഓര്‍മ്മിക്കുന്നുണ്ട്. 

1977 മാർച്ച് 25-നു ഈച്ചരവാര്യര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയെ തുടര്‍ന്ന് 1977 ഏപ്രില്‍ 21­ന്‌ രാ­ജ­നെ കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കാന്‍ കോ­ട­തി നിര്‍­ദ്ദേ­ശി­ച്ചു. കക്കയത്ത് പോലീസ് ക്യാമ്പ് പ്രവർത്തിച്ചിട്ടില്ല എന്ന പറഞ്ഞ സർക്കാരിന്റെ വാദം, സ്വന്തം വിദ്യാർത്ഥികളെ അന്വേഷിച്ച് തന്റെ ഔദ്യോഗിക കാറിൽ, കക്കയത്തുള്ള വിദ്യുച്ഛക്തി വകുപ്പ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോലീസ് ക്യാമ്പിൽ എത്തിയ പ്രിൻസിപ്പാളിന്റെ സാക്ഷി മൊഴിയുടെ മുന്നിൽ കോടതി തള്ളിക്കളഞ്ഞു. രാജനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്നു വാദിച്ച പ്രതികൾ പിന്നീട്‌ മൊഴിമാറ്റി. രാജനെ കോടതിയിൽ ഹാജരാക്കാനാകില്ല എന്നും, രാജനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു എന്നും 1977 ഏപ്രിൽ 19 നു സര്‍ക്കാര്‍കോടതിയെ ബോധിപ്പിക്കുന്നു. കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെന്ന കാരണത്താൽ കാരണത്താൽ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. തുടര്‍ന്ന്  കക്കയം ക്യാമ്പിൽ നടന്ന മർദ്ദനത്തിനിടയിൽ രാജൻ കൊല്ലപ്പെട്ടെന്ന് കരുണാകരൻ കോടതിയിൽ പുതുക്കിയ സത്യവാങ്മൂലം സമർപ്പിച്ചു. കരുണാകരനും മറ്റുള്ളവരും കുറ്റക്കാരാണെന്നും, കരുണാകരൻ വ്യാജസത്യവാങ്മൂലം സമർപ്പിച്ചെന്നും അവർക്കെതിരെ ക്രിമിനൽ നടപടിസ്വീകരിക്കാവുന്നതാണെന്നും ഹൈക്കോടതി വിധിച്ചു എങ്കിലും, പ്രതികളുടെ മർദ്ദനമേറ്റാണ്‌ രാജൻ മരിച്ചത്‌ എന്ന് തെളിയിക്കാൻ കഴിഞ്ഞില്ല. രാജന്റെ മൃതദേഹം ഇന്നേ വരെ കണ്ടെടുക്കപ്പെട്ടിട്ടില്ല. ഇതിനാൽ പ്രതികൾ എല്ലാവരും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലിൽ കുറ്റവിമുക്തരാക്കപ്പെട്ടു.

രാജന്‍ കേസില്‍ കെ കരുണാകരന്റെ പങ്ക് വിസ്മരിക്കുന്നത് ചരിത്രത്തിനോട് ചെയ്യുന്ന അനീതിയാണ്. സംഭവം നടക്കുമ്പോള്‍  കേരളത്തിന്റെ മുഖ്യമന്ത്രി അച്യുതമേനോനായിരുന്നുവെങ്കിലും പൊതുഭരണവും പൊലീസും ആഭ്യന്തരമന്ത്രി കരുണാകരന്‍ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്.രാജൻ മരിച്ചിട്ടില്ലെന്നാണ് കരുണാകരൻ ആദ്യം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞ അദ്ദഹം രാജനടക്കമുള്ള നക്‌സലുകളെ ഒതുക്കി എന്ന് പിന്നീട് തെരഞ്ഞെടുപ്പ് വേളയിൽ പ്രസംഗിച്ചു. ഉദ്യോഗസ്ഥർ തന്നെ ഒന്നും അറിയിച്ചില്ല എന്ന നിലപാടാണ് കരുണാകരന്‍ എടുത്തിരുന്നത്. എന്നാല്‍ രാജന്‍റെ മൃതദേഹം എന്ത് ചെയ്യണം എന്ന് ചോദിക്കാനായി 1976 മാര്‍ച്ച് രണ്ടിന് ജയറാംപടിക്കല്‍ കോഴിക്കോട്ടുനിന്ന് ട്രങ്ക് കാള്‍ ബുക്‌ചെയ്തത് പിന്നീട് കേരളം ചര്‍ച്ചചെയ്ത വിഷയമാണ്. ഇതിന്‍റെ തെളിവും വിസ്താരവേളയിൽ ഹാജരാക്കിയിരുന്നു. കേസില്‍ കരുണാകരന്‍ ശിക്ഷിക്കപ്പെട്ടില്ല എങ്കിലും രാജനും വാ­തില്‍­പ്പ­ടി തു­റ­ന്നി­ട്ട്‌ മക­ന്റെ കാ­ലൊ­ച്ച­യ്‌­ക്കാ­യി മരണം വരെ കാ­ത്തി­രുന്ന ഒര­ച്ഛ­നും  അദേഹത്തിന്റെ തുടര്‍ന്നുള്ള രാഷ്ട്രീയ ജിവിതത്തെ നിരന്തരം വേട്ടയാടിയിരുന്നു. ഈച്ച­ര­വാ­ര്യ­രു­ടെ മര­ണ­ത്തി­നു­ശേ­ഷം 'ഏ­ത്‌ ഈച്ച­ര­വാ­ര്യര്‍?' എന്ന അദ്ദേ­ഹ­ത്തി­ന്റെ ധാര്‍­ഷ്ട്യം കലര്‍­ന്ന ചോ­ദ്യ­വും ഏറെ വിവാദമായിരുന്നു.

രാജന്‍ കേസ്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ല. വര്‍ക്കല വിജയന്‍, അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ കക്കുഴി കണ്ണന്‍ , ടാപ്പര്‍ രാജന്‍, അങ്ങനെ അടിയന്തരാവസ്ഥക്കാലത്തു തടവറകളില്‍ ജീവിതം ഹോമിക്കപ്പെട്ടവരുടെ പട്ടിക നീളുകയാണ്.ഒരര്‍ത്ഥത്തില്‍ ജനാധിപത്യത്തെ നമുക്ക്‌ തിരിച്ചു തന്നത് അവരുടെ രക്തസാക്ഷിത്വമാണ്. പ്രശസ്തനായ ശ്രീലങ്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍  ബാസില്‍ ഫെര്‍ണാണ്ടോ രാജന്‍ കേസിനെക്കുറിച്ച് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ് :-
“ഇത്  ഇന്നത്തെ ഇന്ത്യയുടെയും ഏഷ്യയുടെയും കഥയാണ്.  ഓരോ  ഉപഭൂഖണ്ഡത്തിലും വന്‍തോതിലാണ് നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നതും കസ്റ്റഡിയില്‍ മരിക്കുന്നതും.  ആയിരക്കണക്കിനളുകള്‍ ആണ്  ബലപ്രയോഗത്തില്‍ അപ്രത്യക്ഷരാകുന്നത്.  ഈ പുസ്തകത്തില്‍ സ്മരിക്കപ്പെടുന്ന കുട്ടിക്കുള്ളതുപോലെ വാചാലനും വിദ്യാസമ്പന്നനുമായ ഒരു പിതാവ് അവരില്‍ മഹാഭൂരിപക്ഷത്തിനുമില്ല.  അതു കൊണ്ട്, ഈ കുട്ടിയുടെ കഥ മറ്റ് പതിനായിരങ്ങളുടേതാണ്..”

'അ­ടി­യ­ന്തി­രാ­വ­സ്ഥ­യും ഞാ­നും'

കായണ്ണ പൊലീസ്‌സ്‌റ്റേഷന്‍ ആക്രമണത്തെപ്പറ്റി എനിക്കൊന്നുമറിയില്ലായിരുന്നു. മുറിയിലേക്ക് അഞ്ചാറു പൊലീസുകാര്‍ കയറിവന്നു. അവര്‍ എന്നെ ജയറാംപടിക്കലും മറ്റ് ഓഫിസര്‍മാരും ഇരുന്ന് ചോദ്യംചെയ്യുന്ന മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വേലായുധനും ബീരാനും ജയരാജനും ലോറന്‍സും പുലിക്കോടനുംകൂടി രാജനെ ഒരു ബെഞ്ചില്‍ കിടത്തി ഉരുട്ടിക്കൊണ്ടിരുന്നു. അവന്റെ വായക്ക് മുകളില്‍, ശബ്ദം പുറത്തുവരാതിരിക്കാനായി തുണികൊണ്ട് അമര്‍ത്തിപ്പിടിച്ചിരിക്കുകയാണ് ബീരാന്‍ എന്നപൊലീസുകാരന്‍. അപ്പോഴേക്കും വേറൊരു ബെഞ്ചും ഇരുമ്പുലക്കയും റെഡിയാക്കിയിരുന്നു. എന്നെ അവര്‍ ബെഞ്ചില്‍വെച്ചുകെട്ടി. ജയദേവന്‍ ഇരുമ്പുലക്ക എന്റെ കാലില്‍വെച്ചു. തൊട്ടടുത്ത ബെഞ്ചില്‍ ഷഡ്ഡിമാത്രം ധരിച്ച രാജന്‍. കൈകാലുകള്‍ കെട്ടിയിരുന്നു.വേദനകൊണ്ട് ബോധം നഷ്ടപ്പെടാന്‍ ഞാന്‍ പ്രാര്‍ഥിച്ചു. ഇല്ല. എന്റെ ബോധം നശിച്ചില്ല. കഴിഞ്ഞ രണ്ടുപ്രാവശ്യം ഉരുട്ടിയതിനെക്കാള്‍ വേദന.
സെന്റീമീറ്റര്‍ കണക്കിന് ഉലക്ക ഉരുളുമ്പോള്‍ കാലിന്റെ മസിലുകൊണ്ട് ബലം പ്രയോഗിച്ചുനോക്കി. ശരീരത്തിലെ വെള്ളം ഇറ്റിറ്റ് ബെഞ്ചില്‍ വീണു. കാലിന്റെ തൊലി ഇരുമ്പുലക്കയില്‍ കുടുങ്ങി. തോലു പൊളിയാന്‍ തുടങ്ങി. കാല്‍മുട്ടിനു മുകളിലോട്ടും അവിടെനിന്ന് വീണ്ടും കീഴോട്ടും ബലമായി അമര്‍ത്തി ജയദേവനും ബാലഗോപാലനും ഇരുമ്പുലക്കയുടെ ഇരുഭാഗത്തുനിന്നുമായി ഉരുട്ടി. എസ്.ഐ വി.ടി. തോമസ് രണ്ടു കാലിന്റെയും തുടയിലെ ശക്തി തുല്യമാക്കി. നാലഞ്ചു പ്രാവശ്യം മേലോട്ടും താഴോട്ടും ഉരുട്ടി. 

അപ്പുറത്ത് എസ്.ഐ അബൂബക്കര്‍ രാജന്റെ വായ പൊത്തിപ്പിടിച്ചിരുന്നു. അയാള്‍  എഴുന്നേറ്റപ്പോള്‍ രാജന് എന്തോ സംഭവിച്ചതായി ഉരുട്ടിക്കൊണ്ടിരുന്ന പൊലീസുകാര്‍ക്ക് മനസ്സിലായി. ഉരുട്ടല്‍ നിര്‍ത്തി അവര്‍ എഴുന്നേറ്റു. എന്റെ വായ പൊത്തിപ്പിടിച്ച പൊലിസുകാരും എഴുന്നേറ്റു. ഞാനും രാജന്‍ കിടക്കുന്ന ബെഞ്ചിലേക്ക് നോക്കി. രാജന്റെ കൈകള്‍ അഴിച്ച് സോമന്‍ താങ്ങി ഇരുത്തി. അവന്റെ തല ഒരു വശത്തേക്ക് ചരിഞ്ഞിരുന്നു. ബീ­രാന്‍ പു­റ­ത്തേ­യ്ക്ക് പോ­യി വെ­ള്ള­വു­മാ­യി വന്ന് രാ­ജ­ന്റെ മു­ഖ­ത്ത് തളി­ച്ചു. ബെ­ഞ്ചില്‍ കി­ട­ത്തി. അപ്പോള്‍ സോ­മന്‍ തട്ടി­പ്പാ­ണെ­ന്ന് പറ­യു­ന്നു­ണ്ടാ­യി­രു­ന്നു. ബോ­ധം കെ­ട്ട­താ­യി­രി­ക്കാ­മെ­ന്ന് വേ­ലാ­യു­ധന്‍ പറ­ഞ്ഞു. ബീ­രാന്‍ വീ­ണ്ടും പു­റ­ത്തെ മു­റി­യില്‍ പോ­യി ജയ­റാം പടി­ക്ക­ലി­നെ കൂ­ട്ടി­വ­ന്നു. അയാള്‍ രാ­ജ­നെ തൊ­ട്ടു­നോ­ക്കി. ഡോ­ക്ട­റെ വി­ളി­ക്കാന്‍ ബീ­രാ­നെ പു­റ­ത്തേ­യ­ക്ക് അയ­ച്ചു. ജയ­റാം പടി­ക്ക­ലും പു­റ­ത്തേ­യ്ക്ക് കട­ന്നു­.

അ­പ്പോ­ഴേ­യ്ക്കും ­ല­ക്ഷ്മ­ണ എഴു­ന്നേ­റ്റ് വന്നി­രു­ന്നു. മു­ര­ളീ­കൃ­ഷ്ണ­ദാ­സും മു­റി­യ്ക്ക് അക­ത്തേ­യ്ക്ക് വന്നു­നോ­ക്കി. എന്റെ­യും എന്‍­ജി­നീ­യ­റിം­ഗ് വി­ദ്യാര്‍­ത്ഥി രാ­ജ­ന്റെ­യും അടു­ത്താ­യി പത്തു­പ­ന്ത്ര­ണ്ട് പൊ­ലീ­സു­കാര്‍ ഉണ്ടാ­യി­രു­ന്നു. എല്ലാ­വ­രെ­യും മു­ര­ളീ­കൃ­ഷ­ണ­ദാ­സ് പു­റ­ത്താ­ക്കി. ലക്ഷ്മ­ണ­യ്ക്ക് പി­ന്നി­ലാ­യി മധു­സൂ­ധ­നന്‍ പു­റ­ത്തെ മു­റി­യി­ലേ­ക്ക് കട­ന്നു­...

എന്നെ ഉരു­ട്ടു­ന്ന­ത് നിര്‍­ത്തി ശേ­ഷം പത്തി­രു­പ­ത് മി­നി­റ്റ് കഴി­ഞ്ഞു­കാ­ണും. ലോ­റന്‍­സും ബീ­രാ­നും വേ­ലാ­യു­ധ­നും സോ­മ­നും ജയ­ദേ­വ­നും കൂ­ടി വന്ന് രാ­ജ­ന്റെ ശവം ബെ­ഞ്ചില്‍ നി­ന്ന് പൊ­ക്കി­യെ­ടു­ത്ത് ആസ്ബ­റ്റോ­സ് ഷീ­റ്റി­ന്റെ വാ­തി­ലി­ലൂ­ടെ പു­റ­ത്ത് ഓഫീ­സര്‍­മാര്‍ ഇരി­ക്കു­ന്ന മു­റി­യി­ലേ­ക്ക് കി­ട­ത്തി. പു­റ­ത്ത് ജീ­പ്പ് സ്റ്റാര്‍­ട്ടാ­ക്കു­ന്ന ശബ്ദം കേള്‍­ക്കു­ന്നു­ണ്ട്."

­ടി­­ന്തി­രാ­­സ്ഥ തട­വു­കാ­­നാ­യി­രു­ന്ന ­കോ­ഴി­ക്കോ­ട് കു­ന്ന­മം­­ലം സ്വ­ദേ­ശി ­കാ­­ങ്ങോ­ട് രാ­ജന്‍ പ്ര­സാ­­­നി­ല്ലാ­തെ, വി­­­­ക്കാ­­നി­ല്ലാ­തെ സ്വയം പ്രസിദ്ധീകരിച്ചു പ്രചരിപ്പിക്കുന്ന  '­ടി­­ന്തി­രാ­­സ്ഥ­യും ഞാ­നും' എന്ന പു­സ്ത­­ത്തില്നി­ന്നു­ള്ള ഭാ­­ങ്ങ­ള്‍


‘ഒരച്ഛന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ ’


 

എന്‍റെ  വഴി അവസാനിക്കുകയാണ്. കര്ക്കിടകത്തില്ഇരമ്പിപ്പെയ്തു വീണ ഒരു മഴയുടെ തോര്ച്ച വളരെ അടുത്താണ്. മഴ എനിക്കുവേണ്ടി പലരും കൂടെ നനഞ്ഞു എന്നതാണ് എന്റെ സാഫല്യം. എന്നും ഞാനിത് ഒരു അനശ്വര നിര്മാല്യം പോലെ ചേര്ത്തു പിടിക്കുന്നു.

രാജന്നന്നായി പാടുമായിരുന്നു. അവന്അവന്റെ അമ്മ പറയുമ്പോഴേ പാടുമായിരുന്നുള്ളൂ എന്ന് ഞാനെഴുതിയപ്പോള്എന്റെ പെണ്കുട്ടികള്പിണങ്ങി. രാജന്അവര്ക്കുവേണ്ടിയും പാടിയിരുന്നുവത്രെ. എനിക്കുവേണ്ടി മാത്രം അവന്പാടിയില്ല. അവന്റെ പാട്ടു കേള്ക്കാന്എനിക്ക് സമയമുണ്ടായില്ല. അതുകൊണ്ട് മോശമായി റെക്കോര്ഡു ചെയ്യപ്പെട്ട തന്റെ പാട്ടുകള്മരണം വരെ അച്ഛന്കേട്ടിരിക്കണമെന്ന് അവന്നിശ്ചയിച്ചു കാണണം.

ഞാന്അവസാനിപ്പിക്കുകയാണ്. കര്ക്കിടകത്തില്മഴ തകര്ത്തു പെയ്യുന്നു. പെരുമഴ ശ്രീവിഹാറിനു മുകളില്പെയ്തു വീഴുമ്പോഴൊക്കെ ഞാന്മോനെ ഓര്ക്കുന്നു. പടിവാതില്അടച്ചുപൂട്ടിയാലും ആരോ വന്ന് അതു തുറന്ന് പൂമുഖപ്പടിയില്മുട്ടുന്നതുപോലെ ആത്മാവിന് പൂര്വജന്മബന്ധങ്ങളില്ല എന്നെഴുതുന്നത് ശരിയാവില്ല.

മഴ പൊഴിക്കുന്ന രാത്രിയില്ഞാന്അവന്റെ കാസറ്റിലാക്കിയ പാട്ടു വയ്ക്കുന്നു. മൂളുന്ന ടേപ്റെക്കോര്ഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ ഞാന്തൊട്ടെടുക്കാന്ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതുകൊണ്ടുമാത്രം ഞാന്കേള്ക്കാതെ പോയ പാട്ടുകള്കൊണ്ട് എന്റെ ഭൂമി നിറയുകയാണ്. പുറത്ത് മഴ നനഞ്ഞ് എന്റെ മകന്നില്ക്കുന്നു.

പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്ത്തിയിരിക്കുന്നത്?

ഞാന്വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ.
                                                                    
                                                                                      പ്രൊഫ.ടി.വി.ഈച്ചരവാര്യര്‍ 

11 comments:

  1. സ്വേച്ഛാധിപത്യ ഭരണാധികാരത്തില്‍ ചവിട്ടിയരക്കപ്പെട്ട ഒരു തലമുറയുടെ കരുത്തുറ്റ സ്വപ്നങ്ങളുടെയും സ്വാതന്ത്ര്യ ദാഹത്തിന്റെയും പ്രതീകമാണ് രാജന്‍ .

    എല്ലാവരും ഇപ്പോൾ മറന്നുകളഞ്ഞ സംഗതികളെ ഒന്ന് വീണ്ടും ഓർമ്മിപ്പിച്ചു...

    ReplyDelete
  2. രാജനെക്കുറിച്ചുള്ള ഓരോ കുറിപ്പുകളും വേദനയോടെ മാത്രമേ വായിക്കാൻ പറ്റിയിട്ടുള്ളൂ. തിരിച്ചു വരില്ലെന്നുറപ്പുള്ള മകനെയും കാത്ത് ആ അച്ഛൻ നടത്തിയ പോരാട്ടങ്ങൾ!
    ഇന്നിതാ നമ്മുടെ മുമ്പിൽ മറ്റൊരു രാജൻ, ചെയ്യാത്തകുറ്റത്തിന് വർണ്ണനാതീതമായ പീഡനമുറകൾ സഹിച്ച് കൊലക്കയർ കാത്തുകഴിയുന്ന പേരളിവാളൻ, അതുപോലെ ജയിൽ നരകിക്കുന്ന അനേകം നിരപരാധികൾ. അവർക്കും അച്ഛനും അമ്മയും സഹോദരിമാരുമുണ്ട്. നമുക്കൊന്നും ഊഹിക്കാൻ പോലും കഴിയാത്ത ദു:ഖവും പേറി ജീവിതം തള്ളിനീക്കുന്നവർ. ക്രൂരന്മാരും മന:സ്സാക്ഷിയില്ലാത്തവരും അധികാരത്തിലും ഉദ്യോഗത്തിലും രാഷ്ട്രീയത്തിലും അരങ്ങുവാഴുമ്പോൾ ഇതൊന്നും സംഭവിക്കാതിരിക്കില്ല.



    ഈച്ചരവാര്യരുടെ "ഒരച്ഛന്റെ ഓർമ്മകൾ" എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് ഈ ലിങ്ക് വഴി പോയാൽ വായിക്കാം. വളരേ ലളിതമായ ഭാഷ.
    http://www.humanrights.asia/resources/books/memories-of-a-father

    രാജന്റെ ഓർമ്മക്കു മുന്നിൽ....ഈ ഓർമ്മക്കുറിപ്പിനും അതിന്റെ ഹൃദയത്തിൽ തട്ടുന്ന ശൈലിക്കും നല്ല മാർക്ക്!

    ReplyDelete
  3. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു കരടായി നിൽക്കുന്ന അടിയന്തിരാവസ്ഥ കാലഘട്ടത്തിന്റെ ഇരുണ്ട മുഖത്തെക്കുറിച്ച് പുതുതലമുറ അജ്ഞരാണ്. ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാമ്പുകളെ വെല്ലുന്ന കൊടിയ പീഠനങ്ങൾ കക്കയത്തും മാലൂർകുന്നിലും മറ്റും നടത്തിയ നരാധമന്മാരെ ന്യായീകരിച്ചുകൊണ്ടുള്ള ചില പത്രപ്രസ്താവനകൾ ഈയ്യിടെ വായിക്കുകയുണ്ടായി. കണ്ണിൽ ചോരയില്ലാതെ നിരായുധരായ യുവാക്കളെ ഇഞ്ചിഞ്ചായി പീഠിപ്പിച്ച ആ നരഭോജികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കാതെപോയതിൽ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു.....

    മാർച്ച് രണ്ട് എല്ലാവരും മറന്നു എന്നു നടിച്ചപ്പോൾ, ഓർമ്മകൾ ഉണ്ടായിരിക്കണം എന്നു വിളിച്ചു പറഞ്ഞുകൊണ്ട്, നമ്മൂടെ സാമൂഹ്യചരിത്രത്തിലെ ആ കറുത്ത നാളുകൾ ഓർമ്മപ്പെടുത്തിയ വിഷ്ണുവിന് നന്ദി......

    ReplyDelete
  4. gud article... seems to have done gud ground work from ur end... keep it up...

    ReplyDelete
  5. രാജന്‍ കേസ് നിരവധി തവണ വായിച്ചതാണ് എങ്കിലും ഇന്നും ഇതൊരു ഞെട്ടല്‍ ആണ്

    ReplyDelete
  6. അടിയന്തരാവസ്ഥയുടെ ബലിയാട് ........., ഒരച്ഛന്റെ വിലാപം പലതവണ നമ്മെ ദുഖിപ്പിചിട്ടുണ്ട്. വളരെ വ്യക്തമായി എഴുതിയിരിക്കുന്നു

    ReplyDelete
  7. രാജന്‍ മരിക്കില്ല ,,കരുണാകരനും ഇന്ദിരയും ജയറാം പടിക്കലും പീഡകര്‍ എങ്ങനെയൊക്കെ കൊല്ലാന്‍ ശ്രമിച്ചാലും ..

    ReplyDelete
  8. വളരെ നന്നായി എഴുതി.ആശംസകള്‍

    ReplyDelete
  9. Valare nannaayipparanju irippidathil ninnumaanivide yethiyathu
    veendum kaanaam
    yezhuthuka ariyikkuka

    ReplyDelete
  10. നമ്മുടെയൊക്കെ തലമുറകൾ കൊഴിഞ്ഞാൽ
    രാജനും വിസ്മരിക്കപ്പെടും അല്ലെ സഖേ

    ReplyDelete